2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

എണ്റ്റെ കണ്ണീര്‍ കയത്തിലേക്കായിരുന്നു
രക്ഷപ്പെടാന്‍ അവള്‍ എടുത്തു ചാടിയത്‌.
മുങ്ങിത്താഴാന്‍ തുടങ്ങിയ അവള്‍ക്ക്‌ വേണ്ടി
ഞാന്‍ ആഴം കുറച്ചു കാട്ടി.
ഒരു കച്ചിത്തുരുമ്പും കൊടുത്തു.
കയത്തിലലകളുയര്‍ത്തിക്കൊണ്ട്‌
നടുവിലെ കറുത്ത പാറപ്പുറത്ത്‌ അവള്‍ കയറിയിരുന്നു ...
കരയിലേക്ക്‌ പോകാതെ.
അത്‌ കണ്ണിലെ കരടാകുമെന്ന്‌ ഞാന്‍ ഭയന്നു.
ഇമ വെട്ടാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി...
വെട്ടിയാല്‍ അവള്‍ മുങ്ങിത്താഴും.
സാമത്തിലൂടെ പോയി
ദാന ദണ്ണത്തിലൂടെ പോയി...
അവള്‍ക്കനക്കമില്ല ...
ഒടുവില്‍ അവള്‍ക്കു കാട്ടിക്കൊടുത്തു
എണ്റ്റെ കണ്ണീര്‍ കയത്തിണ്റ്റെ ആഴം.
അതു കണ്ട്‌ അവള്‍ എടുത്തു ചാടിയത്‌എണ്റ്റെ ഹൃദയത്തിലേക്കായിരുന്നു.